Rishipuram Siva Temple

An Ancient Temple with Full of Spiritual Power

Sree Rishipuram
Siva Kshethram

A Sanctuary of Sages, the name Rishipuram (Abode of Rishis) is intrinsically linked to a  legendary era spanning thousands of years. 

Location and Setting: The temple is nestled in the western valley of ‘Eravathu Kunnu’  (Eravathu Hill), in Govindapuram. It is conveniently located just 3 kilometers east of  Kozhikode City, 2 kilometers north of ‘Mankavu,’ and 2 kilometers south of  ‘Kuthiravattom’ (including Kotooli and Pottammal). It stands only 1 kilometer from the  Valayanad Devi Temple and 500 meters from the Govindapuram Sreekrishna  (Parthasarathy) Temple. 

The Divine Origin : It is profoundly believed that noble sages, including Kanwa  Maharshi, performed intense meditation (Tapas) here for countless years. Their  unwavering devotion culminated in the powerful manifestation of Lord Shiva’s glory. A  self-originated ‘Siva Lingam,’ revered as ‘Swayambhu,’ enlightened their spiritual  consciousness. Moved by divine compassion, the sages remained here, dedicated to  extended periods of meditation and ‘Homam’ (offering holy materials to the sacrificial  fire while chanting ‘mantras’). 

The Credentials on the temple status as ancient. 

There is fascinating and spiritually significant evidence that clearly links the temple’s  history, architecture, and astrological findings. 

1.Two caves are situated near the Siva Lingam: one is permanently sealed by a single  stone, symbolizing an ancient event, while the other remains open. Legend also holds  that a sacred spring flowed as ‘Dhara’ (a continuous stream of holy water) onto the  face of the Swayambhu. This spring, believed to be blessed with the waters of the  seven auspicious rivers mentioned in our Puranas, was eventually channelled into a  ‘Theerthakulam’ (sacred pond) near the shrine of Prabha Sathyaka Sahitha Dharma  Sastha while separating the melambalam and Keezhabmalam during renovation.  

Feeling the divine presence of Lord Shiva, accompanied by Umadevi (Parvathy, the  embodiment of Shakthi), the grateful Rishis, with the assistance of the then-local ruler,  (before the arrival of Zamorins) constructed the temple directly above the Swayambhu.  Mahamuni Kanwa is credited with consecrating the Siva Lingam within the newly built  temple for formal divine worship. 

2.The unreadable Vattezhuthu carvings on the Namaskara Mandapa serve as  profound evidence of the temple’s antiquity, placing its origin well beyond 2000 years. The old linguistic carvings—believed to be Vattezhuthu scripts like those from the 8th  century—on the foundation of the Namaskaramandapam remain unreadable by  experts, further lending credence to the temple’s ancient narrative among the local  people. 

3.Further architectural evidence of the temple’s antiquity is the mysterious, slab sealed vault (Nilavara) situated before the main Mahadeva Sreekovil. Based on  detailed astrological findings revealing potential spiritual imbalances, the vault is  maintained in its inviolate state. Devotees believe this Nilavara may be connected to  the ancient cave network found in the lower part of the temple (Keezhambalam).” 

4.During the renovation of the Sree Dharma Sastha Temple in the Keezhambalam,  another compelling clue to the temple’s ancient origins was unearthed: various items  crafted from mud, including a sword and a horse, were found beneath the soil. These  artifacts, believed to be offerings or relics dating back to the period when the great  Rishis worshipped the Pancha Bhoothathmakan Sastha, vividly attested to the site’s  rich past. Regrettably, due to their fragile composition, these precious mud relics could  not be preserved for public viewing as evidence, but the discovery itself remains a  powerful, tangible confirmation of the temple’s profound historical narrative. 

 

5.A significant architectural clue confirming the temple’s antiquity was the original roof  of the Mahadeva Sreekovil in the Melambalam. Prior to the initial renovation, this roof  was uniquely formed by a single, large, circular laterite slab.  

Its subsequent state—found broken into many pieces with plant life thriving on top— served as a stark and powerful testament to the temple’s age and its protracted  period of neglect before the current restoration efforts began.

 

Historical Records, Legend, and Divine Presence

 

Documented Antiquity (1912 Records).Records related to Rishipuram, dating back to  1912, confirm that properties designated as Rishipuram Devaswam Janmam (Temple  Property) included areas named Naga Kotta (Serpent Shrine/Fort), Ayyappan Kavu,  Kotta (Fort/Structure), Kulavum Ambalaparambum (Pond and Temple Grounds),  Karimba, and Karamada Nilam. The very existence of these extensive, historically  named properties in the records points strongly to the temple’s ancient origins.

 

Legend and Astrological Confirmation (Aithihyam & Swarna Prashnam) 

 

The following narratives are based on local folklore (Aithihyam), oral tradition, and the  findings revealed through Swarna Prashnam (astrological consultation): 

“It is believed that Kanwa Maharshi and his disciples were the foremost among the  sages whose penitential practices (tapascharyas) consecrated this region for ages. The  divine energy that received their offerings (havisukal) was Prabha Sathyaka Sahitha  Dharma Sastha, who was originally consecrated here by Parashurama Bhagavan. 

“OM. Tryambakam yajamahe Sugandhim pushti-vardhanam Urvarukamiva bandhanan Mrityor mukshiya mamritat”

HISTORY OF

Sree Rishipuram
Siva Kshethram

There are many variations of passages of Lorem Ipsum available, but the majority have suffered alteration in some form, by injected humour, or randomised words which don’t look even slightly believable. If you are going to use a passage of Lorem Ipsum, you need to be sure there isn’t anything embarrassing hidden in the middle of text. All the Lorem Ipsum generators on the Internet tend to repeat predefined chunks as necessary, making this the first true generator on the Internet. It uses a dictionary of over 200 Latin words, combined with a handful of model sentence structures, to generate Lorem Ipsum which looks reasonable. The generated Lorem Ipsum is therefore always free from repetition, injected humour, or non-characteristic words etc.

The following constructional works were carried out by the Samrakshana smithi along with other renovative programmes of the temple.

1. Buildings of surroundings the Sanctum Sanctorum (Sreekovil) called Nalambalam including Ganapathy Kovil and Thidappally with doors at front and back.
2. Laying Hard Stone (Krishna Sila) inside the Nalambalam (All around sreekovil)
3. Protection walls (Chuttumathil) with the partial help of Government.(HR&CE)
4. Reconstruction of Temple Pond with the help of Government. (cabinet sanction and fund utilized through District collector’s fund)
5. Separation of Melambalam (Top potion) and keezhambalam (Bottom potion) with safety protection Wall using black stone(Granite)
6. Renovation of Ayyappa Temple
7. Construction of Devi Temple.
8. Construction of Nagathara and Aalthara
9. concrete steps either side to entre Melambalam (from lower to upper potion)
10.Nadappanthal(Front side)
11.Renovation of “Sreemoola sthanam”(swayambhoo)
The Temple undergone the purification after the priority renovation works with necessary constructions.
“Re-consecration Ceremony and Renovation Kalasha Ritual”( the ritual of reinstalling the deity or sanctifying the temple again and the ritual involving holy pots, usually marking the completion of temple renovation)
1. Main deity Mahadevan
2. Sree Moola sthnam
3. Nagaraja Nagakali stahanam
4. Prabha sathyaka sahitha sree Dharmmasastha
Others.
(a)Aal thara (Banyan tree platform),
(b) Complete renovation of Temple Pond,
(c) Steps at both sides to the top section and the total view of nature is very spiritual and attractive to the devotees and well-wishers of the temple.
(d) Office Room

Pending Constructional works:

1.Nadapanthal other than front side
2.Outtupura, are the most important remaining works to be carried out in priority.
3.Renovations of initial constructions ruined with tear and wear especially Pond and Aalthara
The Holy Spiritual Presence of the Temple:
Upper Part of the Temple (Main Temple)
(1) The temple embodies the complete universal strength of Sree Mahadeva Sree Parama Siva, the ‘Thrikala Murthi,’ along with Para Sakthi Umadevi on the left side (imagined as holding a lotus mala to receive Mahadeva).
(2) Concept of Sree Guru is outside the Sreekovil on the frond side left wall of the deity (projected by a single stone), and
(3) Sree Ganapathy as ‘Upadevatha’ is in the southwest corner of the Nalambalam
(Temple enclosure)of the main temple.
Lower part of the Temple
(1)The Self-originated Siva Lingam (‘Swayambhoo’),
(2) Sree Nagakali-Nageswara Chithrakoodam,
(3) Pancha Bhoothathmakan, Prabha sathyaka sahitha Sree Dharma Sastha (sreeAyyappan)
(4) Devi (Bhagavathi) – are present in the bottom part of the temple.
Sree Dharma Sastha is not considered an Upadevatha since it was the first consecration when the great Rishis were meditating with ‘Yaga’ and ‘Homa’ initially, before the enlightenment of Lord Siva with Sakthi in Rishipuram.

Special Poojas and Days

1.Uma Maheswara Pooja: Held daily in the evening for unmarried girls and boys. Only one pooja per day for one physically present person. Said to be highly effective.

2.Sarvaiswarya Pooja: Held daily in the morning for all families. Husband and wife must be physically present for the pooja.

3.Thamarachana: Special ‘Thamarachana’ is performed on ‘Thirunaal Thiruvathira
Maholsav,’ with results announced after the pooja.

4.Koovalarchana: Special ‘Koovalarchana’ is performed on ‘Sivarathri Mahotsav,’ with results announced after the pooja.

5. Poomoodal: Special offerings by the devotees – For the accomplishment of a task or To achieve success , For the realization of objectives
6. Niramaala : Special offerings by the devotees – For the accomplishment of a task or To achieve success , For the realization of objectives

6.Ganapathikku Thenga Udakkal(Muttarakkal): Removal of obstruction before Vigneshwara (Ganapathy)) by breaking coconuts. Results are announced afterward, and suggestions for improvement are offered by the Santhi. Performed daily, except on special days and festivals.

Divine Deities & Sacred Shrines

7.Aayilya Pooja: For Nageswara – Nagakali on Aayilyam day and as desired by devotees.

8.Kudumbapooja: A ‘Thrikala Pooja’ for the entire family during July-August, the month of Ramayana (when Ramayana is read), for the overall well-being (‘Sarvaiswaryam’) of the family

9.Mahamruthyunjaya Homam: Performed upon the completion of
‘Kudumbapooja’ on the first day of ‘Chingam’ (Malayalam month).

10.Sanidosha Nivarana Pooja: For Sree Dharma Sastha and ‘Karpoorazhi’ during
‘Mandala Kalam’ (Sabarimala pilgrimage period), with 10,008 ‘Neerajana’ submissions to Ayyappan on the final day of ‘Jyothi’ (Makaravilakku).

11.Navarathri Pooja: Performed during Navarathri in October-November for
three days.

An Ancient Temple with Full of Spiritual Power

Sree Rishipuram
Siva Kshethram

ആമുഖം

ഇത് ചൈതന്യ പ്രവാഹത്തിന്റെ പുരം.    ഋഷിവര്യന്മാരുടെ സാന്യദ്ധ്യത്താൽ ചൈതന്യവത്തായദേശം.ഋഷിപുരം. കണ്വമഹർഷിമാരിൽ  ഒരാളായ വാസു ദേവകണ്വമഹർഷി  പ്രധാനിയായി തപസ്സിൻറെ പുണ്യംതേടാൻ സന്നദ്ധരായി വന്ന ഋഷിവര്യന്മാരുടെ സങ്കേതമായിരുന്നു ഇവിടംഎന്നാണ് വിശ്വാസം.

കോഴിക്കോട് സിറ്റിക്കുള്ളിൽ കോർപറേഷൻറെ പരിധിക്കുള്ളിൽ വരുന്ന ഗോവിന്ദപുരത്തിൻറെ കിഴക്കേയറ്റം സ്ഥിതിചെയ്യുന്ന എരവത്തുകുന്നിൻറെ പടിഞ്ഞാറേതാഴ്വരയിലെ പ്രകൃതി രമണീയവും പ്രകൃതിദത്യാ ഉള്ള ജലാശ യവും ഗുഹകളും പണ്ട് പുരാതനകാലത്തു് ഇവിടെ എത്തിപ്പെട്ട ഋഷിവര്യന്മാ ർക്ക് യാഗാദികർമ്മങ്ങളിൽ  മുഴുകി ഈശ്വരചൈതന്യം അനുഭവവേദ്യമാകാൻ ഉപയുക്തമായ ഒരു സങ്കേതമായി.  തന്മൂലം ഈ പുണ്യഭൂമിക്ക് ഋഷിപുരം എന്ന പേര് സിദ്ധിച്ചു.

ദൃഷ്ടാന്തങ്ങൾ.

ഋഷിപുരം എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന ഉത്തമദൃഷ്ടാന്തമാണ് കാലമേ തെന്നു തെളിയിക്കാൻ കഴിയാത്ത ഋഷിപുരം ദേവ സന്നിധിയിലെ രണ്ടു ഗുഹകൾ. കണ്ടുംകേട്ടുമറിഞ്ഞിട്ടുള്ള പൗരാണികാവശിഷ്ടങ്ങൾ കഴിഞ്ഞാൽ  ആറും ഏഴും നൂറ്റാണ്ടുകളിൽ വയനാട് ഇടുക്കി കൊല്ലം ഭാഗങ്ങളിൽ കണ്ടിട്ടുള്ള ഗുഹകൾ കേരളത്തിൻറെ അതിപുരാതന ജനജീവിതത്തിൻറെ തെളിവുകളായി കണക്കാക്കപ്പെടുന്നെങ്കിൽ അതിലൊട്ടും തന്നെ വിഭിന്നമല്ല ഋഷിപുരത്തെ ഗുഹകളും.

രണ്ടാമത്തെ അവശേഷിപ്പ്നമസ്കാരമണ്ഡപത്തിൽ കല്ലിൽ കൊത്തിയിട്ടുള്ള വട്ടെഴുത്തുകളാണ്‌. എട്ടാം നൂറ്റാണ്ടിൽ കാണപ്പെട്ട വടപ്പള്ളി കോപ്പർ പ്ളേറ്റിനു സമാനമായ എഴുത്തുകളാണ് അവയെന്ന് അനുമാനിക്കാം.   ശ്രീകോവിലുനു മുന്നിൽ തുറക്കാൻ പറ്റാത്ത നിലവറയും മറ്റൊരു തെളിവായി കാണാം 

മൂന്നാമതായിയുള്ളത് ജീർണോദ്ധാരണത്തിൻറെ ഭാഗമായി ഇന്ന് കാണാതാ യിട്ടുള്ളതും എന്നാൽ ഇരുപതാം നൂറ്റാണ്ടിൻറെ രണ്ടാം പകുതിയിൽ ഇന്ന് ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞു  പോയവരും കണ്ട ഒറ്റചെങ്കല്ലിൽ തീർത്ത ശ്രീകോവിലിന്റെമേൽക്കൂരയും

 ഗുഹാകവാടത്തിൽ തപസ്സനൗഷ്ടിച്ചിരുന്ന ഋഷികളുമാണ്. 

നാലാമതായി, മറിഞ്ഞുവീണുകിടന്ന വലിയബലിക്കല്ലുമുതൽ താഴ്ത്തേക്കു കൂപ്പുകുത്തിയിരുന്നകാട്ടിലെവിടെനിന്നോ ഉത്ഭവിച്ചു് സ്വയംഭൂവെന്നു വിശ്വ സിക്കുന്ന ശിവലിംഗത്തിലേക്കു   വീണിരുന്ന ചെറിയ അരുവിയാണ്.  

രണ്ടു താക്കായി കിടന്ന മേലമ്പലവും കീഴാമ്പലവും ജീർണോദ്ധാരണത്തി ൻറെ ഭാഗമായി കരിങ്കൽ മതിൽ കെട്ടി ഭദ്രമാക്കിയപ്പോൾ അരുവി കാണാ തായി. അത് തീർത്ഥക്കുളത്തിൽ ലയിക്കുന്നു എന്ന് വിശ്വസിക്കാം.

അഞ്ചാമതായി, പഞ്ചഭൂതാത്മകനായി ഋഷിപുരത്തു കുടികൊള്ളുന്ന പ്രഭാ സത്യകസഹിതനായ ശ്രീധർമ്മശാസ്താവിന്റെ സന്നിധി പുനരുദ്ധാരണം നട ത്താനായി മണ്ണെടുത്തപ്പോൾ കണ്ട ധർമ്മശാസ്താവിൻറെ, മണ്ണിൽ തീർത്ത ആയുധങ്ങളും വാഹനമായ കുതിരയുമാണ്. സൂക്ഷിച്ചു വെച്ചിരുന്നെകിലും ഇന്നത് കാണാനില്ല.

1912 മുതൽ ഋഷിപുരമായി ബന്ധപ്പെട്ടു കാണപ്പെട്ട രേഖകളിലെല്ലാം നാഗ കോട്ട, അയ്യപ്പൻകാവ്, കോട്ട, കുളവും അമ്പലപ്പറമ്പും, കരിമ്പ, കാരാമാടാ നിലം, എന്നിവയെല്ലാം ഋഷിപുരം ദേവസ്വം ജന്മം എന്ന് കാണുന്നതും ഇതിൻറെ പഴക്കത്തെ സൂചിപ്പിക്കുന്നു.

ഇനി പറയുന്നത് ഐതീഹ്യമാണ്, നാട്ടറിവും കേട്ടറിവുമാണ്നടത്തിയ സ്വർണ്ണ  പ്രശ്നങ്ങളിൽ  കണ്ട കാര്യങ്ങളാണ്.

 യുഗയുഗാന്തരങ്ങളായി ഋഷിവര്യന്മാരുടെ തപശ്ചര്യകളാൽ പരിപൂരിതമായി രുന്ന പ്രദേശത്തു് കണ്വമഹർഷിയും ശിഷ്യരും ആയിരുന്നു പ്രധാനികൾ എന്നാണ് വിശ്വാസം. പരശുരാമഭഗവാനാൽ പ്രതിഷ്ഠിതമായ പഞ്ചഭൂതാത്മ കനായ പ്രഭാസത്യകസഹിത ധർമ്മശാസ്താവായിരുന്നു അവരർപ്പിക്കുന്ന ഹവിസുകൾ സ്വീകരിച്ചിരുന്ന ദേവ ചൈതന്യം.

കുലശേഖര രാജാക്കന്മാരിൽ  ശിവ ഭക്തനായിരുന്ന ശൈവ നായനാർ എന്ന ചേരമാൻപെരുമാൾനായനാർ എ,ഡി.825 ൽ തെന്നിന്ത്യയിലെ ശിവക്ഷേത്ര ങ്ങൾ സന്ദർശിക്കാൻ തീർത്ഥാടനത്തിനിറങ്ങിയപ്പോൾ ശിവഭക്തയും കൊച്ചു മകളുമായിരുന്ന രാജകന്യ അദ്ദേഹത്തിനൊപ്പോം കൂടി. കോഴിക്കോ ടെയെ ത്തിയപ്പോൾ അന്ന് ഋഷിപുരത്തുണ്ടായിരുന്ന വാസുദേവകണ്വമഹർഷിയെ അദ്ദേഹം സന്ദർശിച്ചു. എന്നാൽ രാജകന്യ പിന്നെ കൂടെ പോകാൻ കൂട്ടാക്കി യില്ല. നിർബന്ധപൂർവം കണ്വമഹർഷിയുടെ ശിഷ്യത്വം സ്വീകരിച്ചു.

ധ്യാനവൈവിദ്ധ്യമുള്ള അവരുടെ തപോനിഷ്ഠയിൽ ശൈവചൈതന്യം സ്വയം ഭൂവായി അവിടെ ഗുഹാമുഖത്ത്‌  പ്രത്യക്ഷഭൂതമായതിനെ ശ്രീമൂലസ്ഥാനം പ്രതിഷ്ഠിച്ചവർ പൂജിച്ചു. ഒറ്റചെങ്കല്ലുകൊണ്ടു അടച്ചിരിക്കുന്ന ഗുഹ അന്നട ച്ചതാണെന്നാണ് വിശ്വാസം.

കണ്വമുനിശ്രേഷ്ഠൻറെ  ശിഷ്യയായ രാജർഷി രാജവിനോടാവശ്യപ്പെട്ടതനു സരിച്ചു ഗുഹയുടെ മേൽത്തട്ടിൽ രാജാവ് ക്ഷേത്രം പണിയിച്ചുവെന്നും  പ്രപഞ്ചശക്തിയെ മുഴുവനും ആവാഹിച്ചു് ഉമാദേവിയോടൊപ്പം

ശ്രീ മഹാദേവൻറെ പരിപൂർണ്ണചൈതന്യം കുടികൊള്ളുന്ന പ്രതിഷ്ഠ കണ്വമുനി നിർവഹിച്ചെന്നുമാണ് ഐതീഹ്യവും വിശ്വാസവും.

ഇന്നു  കാണുന്ന  ഗുഹാമുഖങ്ങളും  ശ്രീകോവിലുനു മുന്നിൽ തുറക്കാൻ പറ്റാത്ത നിലവറയും നമസ്കാരമണ്ഡപത്തിലെ വട്ടെഴുത്തുകളും ക്ഷേത്ര ഐതീഹ്യത്തെയും വിശ്വാസത്തെയും സാധൂകരിക്കുന്നുണ്ട്.

ഇന്നേക്ക് ഏകദേശം 1825 വർഷങ്ങൾക്കു മുമ്പ്    ദേവചൈതന്യം കാണപ്പെട്ട ഈ പുണ്യഭൂയിൽ ആദ്യം നാഗകോട്ടയും നാഗേശ്വര-നാഗകാളി സാന്നിധ്യവും പിന്നീട് ധർമ്മശാസ്താവും തപശ്ശക്തിയാൽ പ്രത്യക്ഷപ്പെട്ട  ഉമാദേവിയോടൊപ്പം മഹാദേവനും ഗണപതിയും പിന്നീട് വന്നുചേർന്ന ഭഗവതിയുമാണ്  ഋഷിപുര ത്തെ  ദേവസാന്നിധ്യങ്ങൾ.

ക്ഷേത്ര നിർമ്മാദികൾ നടത്തി ആചരിച്ചു പോന്നതും പിന്നീട് ബ്രാഹ്മണാധി വാസ സങ്കേതമായിരുന്ന പ്രദേശവും ക്ഷേത്രവും സാമൂതിരി രാജാവിൻറെ വിക്രമപുരം കൊട്ടാരത്തിലെ ഏറ്റവും മുതിർന്ന പട്ടമഹര്ഷിയുടെ സ്ഥാന പ്പേരായ അമ്പാടികോവിലകവും അവകാശാധികാരത്തിലും ഭരണത്തിലും വരുകയുമായിരുന്നന്നാണ് വിശ്വാസം.  പതിനഞ്ചാം നൂറ്റാണ്ടോടെ വിക്രമപുരം കൊട്ടാരം ഇല്ലാതായി, തദ്ദ്വാരാ അമ്പാടികോവിലകവും.    അവരുടെ കാലശേഷം അവശേഷിച്ച ബ്രാഹ്മണകുലം ക്ഷേത്രം പരിപാലിച്ചെങ്കിലും അവരുടെയും  അധഃപതനത്തോടെ ക്ഷേത്രം ഇരുട്ടിൽ അടയുക യായിരുന്നു.

കഴിഞ്ഞ നൂറ്റാണ്ടുകളിൽ ക്ഷേത്രകഴകം നോക്കിയിരുന്ന  പൂവ്വങ്ങൽ എന്ന് പറയപ്പെടുന്ന ഋഷിപുരത്തു വാര്യത്തു കുടുംബം ഊരാളനായിയെങ്കിലും ക്ഷേത്രത്തിൻറെ എടുപ്പുകളും വസ്തുവഹകളും നഷ്ടപ്പെട്ടും ക്ഷേത്രം ക്ഷയിക്കു കയാണുണ്ടായത്.  ഇരുപതാം നുറ്റാണ്ടിന്റെ അവസാനം നാട്ടുകാർ  അവശേ ഷിച്ചു മണ്ണിനു മുകളിൽ കാണാനായ ക്ഷേത്രവും ബാക്കിയുണ്ടായിരുന്ന ക്ഷേത്രമതിലകവും HR &CE  യെ ഏൽപ്പിക്കുകയായിരുന്നു.

എരവത്തുകുന്നിന്റെ പടിഞ്ഞാറേ താഴ്വരയിലുള്ള ശ്രീ ഋഷിപുരംശിവ ക്ഷേത്രം ശ്രീകോവിലും  നമസ്കാരമണ്ഡപവും പകുതിവരെ ഒഴികെ  കുന്നിൽ നിന്നിടിഞ്ഞു വീണമണ്ണിൽ മൂടിപ്പോയി. കഴിഞ്ഞ 26 വർഷമായി നാട്ടുകാർ ഇന്നുകാണുന്ന നടപ്പന്തൽ ഉൾപ്പടെയുള്ള പുനരുദ്ധാരണം നടത്തി ക്ഷേത്രത്തെ ഏകദേശം പഴയ പ്രതാപത്തിലേക്കു  കൊണ്ടുവന്നെങ്കിലും ഗതാഗതസൗകര്യം കുറവായതിനാൽ ഭക്തരുടെ ക്ഷേത്രദർശനം വളരെ വിരളമാണ്. അതുകൊ ണ്ടു തന്നെ സാമ്പത്തികമായും വളരെ പിന്നോട്ടാണ്. IV ഗ്രേഡ് അമ്പലമെന്ന നിലയിൽ ഇതുവരെ ദേവസ്വംബോർഡിൻറെ ഭാഗത്തുനിന്നും കാര്യമായ രീതിയിലൊ ന്നും ക്ഷേത്രത്തെ ഉദ്ധരിക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും ശാന്തി കഴകം അടിച്ചു തളി എന്നി പോസ്റ്റുകളിൽ 2023 നവമ്പർ മുതൽ നിയമനം നടത്തിയിട്ടുണ്ട്.

 

1968 ലാണ് ക്ഷേത്രം പരിപാലിക്കാൻ ഒരു കമ്മിറ്റി ഉണ്ടാകുന്നതെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്അന്നവർ സോപാനത്തിലെ മണ്ണുനീക്കി പൂജ നടത്താനുള്ള സൗകര്യം  സംജാതമാക്കിഅന്നത്തെ പൂജാരി നൂറാം വയസ്സിൽ ഇഹലോകവാസം വെടിയുന്നതോടെ വീണ്ടും പഴയ അവസ്ഥയായി.   ക്ഷേത്രം വീണ്ടും  അടഞ്ഞു.

1978 പ്രഥമ ട്രസ്റ്റി ബോർഡ് രൂപം കൊണ്ടു. നാട്ടിലെ പ്രമുഖർ സാമൂഹ്യ സാമുദായിക രാഷ്ട്രീയ പ്രവർത്തകരെല്ലാം ക്ഷേത്രത്തെ പുനരുദ്ധരിക്കാൻ ഏറെ പരിശ്രമിച്ചു. എരവത്തുകുന്നിൽ നിന്ന് ഇടിഞ്ഞുവീണ് തൂർന്ന മണ്ണ് മാറ്റി ശ്രീകോവിലും, നമസ്കാരമണ്ഡപവും കിണറും  മണ്ണിൽ നിന്ന് പൂർണമായും വീണ്ടെടുത്തു. തുടർന്ന് പുതിയ പുതിയ ട്രസ്റ്റി ബോർഡുകളും കമ്മിറ്റികളും ദേവ പ്രശ്നങ്ങളും പുരുദ്ധാരണ  പ്രവർത്തനങ്ങളുടെ പ്ലാനുകളും ഒക്കെ ഉണ്ടായെ ങ്കിലും ക്ഷേത്രം അടഞ്ഞും തുറന്നും പുനരുദ്ധാരണ പ്രക്രിയകൾ ഒന്നും തന്നെ നടക്കാതെ  1988 വരെ നീണ്ട 20 വർഷം കടന്നുപോയി.

1988 നു ശേഷം  വന്ന കമ്മിറ്റി ശ്രീകോവിലിന്റെ മേൽക്കൂര പുതുതായി നിർമ്മി ച്ചു.  നമസ്കാരമണ്ഡപം അറ്റകുറ്റപ്പണികൾ ചെയ്തു. വെള്ളം ചവുട്ടി ചാടിക്കടന്നു വരുന്ന ക്ഷേത്രത്തിലുള്ള വഴി  വൃത്തിയാക്കി പക്ഷെ നിത്യനിദാനം നടത്താൻ  ട്രസ്റ്റിയും കമ്മിറ്റിയും നന്നേ പാടുപെട്ടുവീണ്ടും ക്ഷേത്രം അടഞ്ഞു.

1998ൽ നിലവിലുള്ള കമ്മിറ്റി പ്രവർത്തനത്തിൽ   വരുന്നതുവരെ ജീർണോ ദ്ധാരണപ്രവർത്തനമെന്ന  മഹായജ്ഞത്തിനു ചുക്കാൻ പിടിച്ചും പ്രവർത്തി ച്ചും വന്ന ഓരോ മഹാനുഭാവന്മാരെയും   ക്ഷേത്ര ചരിത്രത്തിന്റെ ഏടുകളിൽ സ്വർണലിപികളാൽ കൊത്തിവെച്ച്  2011-ലെ ക്ഷേത്ര സുവനീരിലൂടെ സ്മരിക്ക പ്പെട്ടിട്ടുണ്ട്.                                                 

ഇന്നത്തെ കമ്മിറ്റി രൂപം കൊള്ളുന്നത് 1998 ലാണന്നു  പറഞ്ഞുവല്ലോ. ക്ഷേത്ര പരിപാലനത്തിന് സൊസൈറ്റി ആക്റ്റും പ്രകാരം  ബൈലോ ഉണ്ടാക്കി രജിസ്റ്റർ ചെയ്താണ് പ്രവർത്തനമാരംഭിച്ചത്.  1984  നും അതിനുമുമ്പും പ്രവർത്തിച്ചവരും ഈ കമ്മിറ്റിയിൽ പ്രവർത്തിക്കുന്നുണ്ട്. അന്ന് തുറന്ന ക്ഷേത്രം പിന്നീടിതു വരെയും അടഞ്ഞില്ലന്നുമാത്രമല്ല ഭക്തജനങ്ങളുടെ ആശ്രയകേന്ദ്രമായി മാറി  യെന്നുള്ളത് ചാരിതാർത്ഥ്യാജനകമാണ്.

കഴിഞ്ഞ 26 വർഷമായി തുടർന്നുവരുന്ന സംരക്ഷണ സമിതിയും ദേവസ്വം ട്രസ്റ്റി ബോർഡും നടത്തിയ ക്ഷേത്ര പുനരുദ്ധാരണ നിർമ്മാണ പ്രവർത്തനവും ചൈതന്യവർദ്ധന പ്രവത്തനങ്ങളും ചുവടെ ചേർക്കുന്നു.

ജീർണോദ്ധാരണത്തിന്റെ ആദ്യ ഘട്ടം:

1998 നവംബറിൽ  – ക്ഷേത്രം തുറന്നു തിലഹോമം  വേർപാട് ശുദ്ദി ലക്ഷാർച്ചന  മറ്റു ദോഷ  പരിഹാര പ്രതിവിധികൾ പൂജാകർമ്മങ്ങൾ   എന്നിവ നടത്തി

“OM. Tryambakam yajamahe Sugandhim pushti-vardhanam Urvarukamiva bandhanan Mrityor mukshiya mamritat”

HISTORY OF

1998- 2000- ചെങ്കുത്തായി ഇടിഞ്ഞു കാടുകയറി കിടന്ന മേലമ്പലവും കീഴമ്പല വും വേർതിരിക്കുന്ന ഇടം കരിങ്കല്ലുകൊണ്ടു കെട്ടി ഭദ്രമാക്കി .

മണ്ണിട്ട് ബലിക്കല്ലിനു മുൻവശത്ത്‌  ക്ഷേത്ര മുറ്റം ഉണ്ടാക്കി . കൽവിളക്കു വെച്ചു.

തെക്കു വശത്തു പടികൾ കെട്ടി കീഴമ്പലവും മേലമ്പലവും ബന്ധിപ്പിച്ചു.

തിടപ്പള്ളി നിർമ്മിച്ചു.  മേലമ്പലവും കീഴമ്പലവും വേർതിരിക്കുന്ന പടികൾ

വടക്കുവശത്തും കെട്ടി.

ക്ഷേത്ര തന്ത്രി  ബ്രഹ്മശ്രീ ചേന്നാസ് ശങ്കരനാരായണൻ  നമ്പൂതിരിപ്പാടിൻറെ 

കാർമ്മികത്വത്തിൽ ഉപദേവതകളുടെ  സ്‌ഥാനവും  ഇരിപ്പടവും  ഉറപ്പാക്കി.

മേലമ്പലത്തിൽ ഗണപതി കോവിൽ, കീഴമ്പലത്തിൽ  പ്രഭാ സത്യക സഹിത

ധർമ്മശാസ്താവിനു ക്ഷേത്രം, ദേവിക്ഷേത്രം, നാഗത്തറ, ആൽത്തറ  എന്നിവ

പണിതു.

നാലമ്പലത്തിനു രൂപരേഖ   ഉണ്ടാക്കി       ശ്രീമൂലസ്ഥാനം      തീർത്ഥക്കുളം,

ക്ഷേത്രക്കുളം എന്നിവയുടെ   അറ്റകുറ്റപണികൾചെയ്തു.  ലൈറ്റുകൾ സ്ഥാപിച്ചു.  

2003 മേയ് മാസം 4 ,5 ,6 തീയ്യതികളിലായി ഉപദേവതകളുടെ പുനഃപ്രതിഷ്ഠാ കർമ്മംനടത്തി. അതോടെ    ഗണപതിക്കും ,   ഭഗവതിക്കും ,      നാഗരാജാവിനും   പുതിയ ക്ഷേത്രവും പ്രതിഷ്ഠ യുമായി.

2004ൽ ഭഗവാന് പ്രഭാമണ്ഡലം ചാർത്തി. നാലമ്പലത്തിന്റെ നിർമ്മാണം പ്രധന കട്ടിള വെച്ചുകൊണ്ടാരംഭിച്ചു. 2005- നാലമ്പലത്തിൻറെ എടുപ്പിൻറെ നിർമ്മാണംപൂർത്തീകരിച്ചു.പ്രദക്ഷിണവഴിയുണ്ടാക്കി.മെറ്റൽഗേറ്റ് സ്ഥാപിച്ചു.

2005– 2006 ൽ ശ്രീകോവിലിനു ചുറ്റും നാലമ്പലത്തിനകത്തു് കൃഷ്ണശില പാകി, ചുറ്റും ഓവുകൾ നിർമ്മിച്ചു.

2006-ൽ, രാവിലെയും വൈകിട്ടും നടതുറക്കുന്നതു സമാജത്തെ അറിയിക്കാൻ ഭക്തി ഗാനങ്ങൾ വെയ്ക്കാൻ ആംപ്ലിഫെയറും അനുബന്ധ സാധനങ്ങളും വാങ്ങി.

നാലമ്പലത്തിന്റെ മുന്ഭാഗത്തു ചുറ്റു വിളക്ക്സ്ഥാപിച്ചു.  സ്റ്റീൽ ഭണ്ഡാരങ്ങൾ  സ്ഥാപിച്ചു.

2007  പിൻവാതിൽ കട്ടിളകൂടി വെച്ച് നാലമ്പലത്തിന്റെ പണി ഘട്ടം ഘട്ടമായി  പുരോഗമിച്ചു.  മുളമുറി സ്റ്റോർ എന്നിവ നാലമ്പലത്തിൽ സജ്ജമാക്കി.

 2008-ൽ പത്താംനൂറ്റാണ്ടിനു മുമ്പുള്ള പൈതൃകമുറങ്ങുന്ന വട്ടെഴുത്തു ലിപിക ളുള്ള നമസ്കാരമണ്ഡപത്തിന്റെ തറ ഒഴികെ പുതിയ നമസ്കാര മണ്ഡപ നിർമ്മാ ണം പൂർത്തിയാക്കി.  ലക്ഷണമൊത്ത മരം കണ്ടുപിടിച്ചതിൽ തീർത്ത ഉരുപ്പടി യാലാണ് നമസ്കാരമണ്ഡപം പണികഴിപ്പിച്ചത്.

മുൻവാതിലും പിൻവാതിലുംവെച്ച്മേൽക്കൂരയിൽ മുൻഭാഗത്തു ഓടും പതിച്ചു് നാലമ്പലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു.

കാബിനറ്റ് അനുവദിച്ച 13 ലക്ഷം രൂപ കളക്ടർ ഫണ്ടിലൂടെ ക്ഷേത്രക്കുളം നവീകരിച്ചു്  ഉപയോഗപ്രദമാക്കി 2010 ലേക്കാണ്‌ പ്രവർത്തനം പൂർത്തീകരി ക്കുന്നത് . ക്ഷേത്രക്കുളത്തിൽ ആറാട്ടു കടവ്  തിരിച്ചു കെട്ടി.

അയ്യപ്പ ക്ഷേത്രത്തിൽ കുമിഞ്ഞുകൂടിയ മണ്ണ് നീക്കി പ്രതിക്ഷിണ വഴിയും ഡ്രൈനേജും സ്ഥാപിച്ചു.

തീർത്ഥ കുളം നവീകരിച്ചു വൃത്തിയാക്കി.

2009-ൽ നാലമ്പലത്തിനുള്ളിലെ മുഴുവൻ ബലിക്കല്ലുകളും സപ്തമാതൃക്കളും ഓവുതാങ്ങിയും നമസ്കാരമണ്ഡപത്തിലെ നന്ദി വിഗഹവും പഴയതു മാറ്റി പുതിയത് സ്ഥാപിച്ചു.  അയ്യപ്പക്ഷേത്ര-ദേവി ക്ഷത്ര നടപ്പാത കോൺക്രീറ്റ് ചെയ്തു

കീഴമ്പലത്തിലും മേലമ്പലത്തിലും ആവശ്യമായ പ്ലംബിങ്ങും  വയറിങ്ങും ലൈറ്റിങ്ങും   പൂർത്തീകരിച്ചു.  ഋഷിപുരത്തപ്പന്റെ പേരിൽ ഭക്തി ഗാനം രചിച്ചു ക്ഷേത്രത്തിന്റെ സ്വന്തമായ CD നിർമ്മിച്ചു. ഇന്നും ആ പാട്ടുകൾ രാവിലെയും വൈകിട്ടും ക്ഷേത്രത്തിൽ പാടി വരുന്നു. 

2010 – ൽ പുറം ആവശ്യങ്ങൾക്കായി കീഴമ്പലത്തിൽ മറ്റൊരു കിണർ കുഴിച്ചു. ക്ഷേത്രഅവശ്യങ്ങൾക്കായി ടോയ്ലറ്റ് കം ബാത്തുറൂം  നിർമിച്ചു.

ഇതിനകം കവരവിളക്കു തുടങ്ങി ശ്രീകോവിലിനുള്ളിലേക്ക് ആവശ്യമായ വിളക്കുകളും വെള്ളികെട്ടിയ ശംഖ്‌ ഉൾപ്പെടെ വെള്ളികൊണ്ടും മറ്റും ഉണ്ടാക്കിയ എല്ലാപൂജ സാമഗ്രികളും ശ്രീകോവിലിനു പുറത്തു തെളിയിക്കാ നുള്ള വിളക്കുകളും സ്പെയർ ഉൾപ്പെടെ സമാഹരിച്ചു.

ഭഗവാന് ശ്രീഭൂത ബലിക്കായി ശ്രീകോവിലിനു പുറത്തേക്കെഴുന്നള്ളാനുള്ള തിടമ്പ് സജ്ജീകരിച്ചു. ഭഗവാന് കുറിയും ത്രിക്കണ്ണും ചന്ദ്രക്കലയും സ്വർണ ത്തിൽ സജ്ജമാക്കി.  തിടപ്പളിയിലേക്കു ആവശ്യമായ പാത്രങ്ങളും ഉപകരണങ്ങളും സംഘടിപ്പിച്ചു. അന്നദാനം, പ്രസാദഊട്ട്, ഭിക്ഷ എന്നിവക്ക് ആവശ്യമായ പാത്രങ്ങളും ഗ്രൈൻഡർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും സ്വന്തമാക്കി. 

The following constructional works were carried out by the Samrakshana smithi along with other renovative programmes of the temple.

ഇത്രയുമായപ്പോഴേക്കും ഭക്‌തജനങ്ങളുടെ വിശ്വാസവും അത്ഭുത വരദാനവും അനുഭവവേദ്യമായതോടെ   നമഃശിവായ മന്ത്രത്താൽ മുഖരിതമായി പ്രശാന്ത സുന്ദരമായ പ്രകൃതിയുടെ മടിത്തട്ടിൽ  പടിഞ്ഞാറോട്ടു മുഖമായി കേരള ത്തിലെ പൂർവ്വിക ക്ഷേത്രങ്ങളിൽ മഹത്തായതും അതിപുരാതനവുമായ ശ്രീ ഋഷിപുരം ശിവക്ഷേത്രം  സമൂഹമനസ്സുകളിൽ നിറഞ്ഞു. സുവർണ ലിപിക ളാൽ ക്ഷേത്രത്തിന്റെ ചരിത്രത്തിൽ എഴുതപ്പെടാവുന്ന നാളുകളാണ് 2010 വർഷം  29998 ഭക്ത ജനങ്ങൾ ക്ഷേത്രത്തിൽ പൂജ ചെയ്തു ദര്ശനം നടത്തി. പൂജ ചെയ്യാതെ ദർശനം നടത്തിയവരുടെ എണ്ണം അതിലും കൂടുതൽ ആകാനെ വഴിയുള്ളൂഅതിനു മുമ്പും പിമ്പും ഇത്രയും ആളുകൾ ക്ഷേത്ര ദർശനം  നടത്തിയതായി രേഖപ്പെടുത്തിയിട്ടില്ല. 

തുടർന്ന് ഭഗവാൻറെ ചൈതന്യം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങളുടെ അനിവാര്യത കണക്കിലെടുത്തുകൊണ്ട് 2011 മേയ് 6 മുതൽ 16 വരെ നീണ്ടു നിന്ന നവീകരണ ശുദ്ധികലശമാടൽ എന്ന മഹാപുണ്യകർമ്മം ക്ഷേത്ര തന്ത്രി യും സഹപ്രവർത്തകരും നിർവ്വഹിച്ചു.

13 -05- 2011 വെള്ളിയാഴ്ച രാവിലെ 10 .30 മുതൽ 12 .30 വരെയുള്ള കർക്കിടകം രാശി ഉത്രം നക്ഷത്രത്തിൽ പ്രതിഷ്‌ഠാകർമ്മംനടത്തുന്ന രീതിയിലായിരുന്നു നവീകരണ കാലശമാടൽ കൊണ്ടാടിയത്. ഭഗവാൻറെ പ്രതിഷ്ഠാകർമ്മം നമ്മുടെ അറിവിൽ കണ്വമഹർഷിക്കു ശേഷം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാടാണ് നിർവ്വഹിച്ചത്. തുടർന്ന് ഇതേദിവസം ഋഷിപുരേശൻറെ പ്രതിഷ്ഠാദിനം എല്ലാ വർഷവും ആചരിച്ചു പോരുന്നു.

കാലാകാലങ്ങളിൽ ക്ഷേത്രം പരിപാലിച്ചും അഭിവൃദ്ധിപ്പെടുത്താൻ ശ്രമിച്ച വരുമായ മുൻഗാമികളെ കൃതജ്ഞതയോടെ സ്മരിച്ചുകൊണ്ട് ശ്രീ ഋഷിപുരം ക്ഷേത്രം തലമുറകൾക്കു ഉപയുക്തമാക്കാൻ കഴിയുമാറ് പുനരുദ്ധരിക്കാൻ നാടിൻറെ പലഭാഗത്തുനിന്നും ക്ഷേത്ര പ്രത്യേകതകൾ തിരിച്ചറിഞ്ഞു കമ്മി റ്റിയെ സഹായിച്ചു സഹകരിച്ച മഹാനുഭാവന്മാരായ പുണ്യാത്മാക്കളെ ക്ഷേത്രത്തിൽ വിളിച്ചുവരുത്തി ഒരു പ്രത്യേക പരിപാടിയിലൂടെ ആദരിക്കുക യുണ്ടായി. അതിനു ശേഷം നമ്മെ സഹായിച്ചിട്ടുള്ള ഭഗവാന് പ്രിയങ്കരരായ ധന്യാത്മാക്കളെ ജീർണോദ്ധാരണ പൂർത്തീകരണത്തോടെ  മറ്റൊരവസര ത്തിൽ നമുക്കിനി ആദരിക്കേണ്ടതുണ്ട്.

2011 ദേവപാദമായ ഗോപുരത്തിന്റെ നിർമ്മാണം ആരംഭിച്ചു.   ചുറ്റു മതിൽ കെട്ടി.

2012- ൽ ശ്രീ ധർമ്മശാസ്താവിനു വലിയ തീയ്യാട്ട് നടത്തി.

പന്തീരായിരം നാളികേരമെറിഞ്ഞും കനൽകൂട്ടി അതിൽ നടന്നുംകനൽ  വാരിയെറിഞ്ഞും കളം  വരച്ചു ശ്രീ ധർമശാസ്താ ചരിതം പാടിയും  തീയ്യാടിയതു പുരാതനമായി ഇവിടെനടന്നുവന്ന ഒരനിഷ്ഠനമാണെന്നു ദേവപ്രശ്നത്തിൽ കണ്ടിരുന്നത് കൊണ്ടാണ്.  ഋഷിപുരത്തെ ആദ്യദേവത ശ്രീ ധർമ്മശാസ്താ വാണെന്നതും ദേവൻറെ തൃപ്തി ക്ഷേത്രപുരോഗതിക്ക് അനിവാര്യമാണെ ന്നതും  കണ്ടതുകൊണ്ട്  തുടർന്നും  അയ്യപ്പൻ തീയ്യാട്ട് നടത്തിവരുന്നു. 

2012– ൽ ഭക്തജനങ്ങൾക്കിരിക്കാനാവശ്യമായ കസേരകൾ വാങ്ങി.

2012-13 ൽ ക്ഷേത്രത്തിനു  നല്ലൊരു ഓഫീസ്‌ കെട്ടിടം നിർമിക്കാൻ സാധിച്ചു.  കൂടെ ഗോപുരത്തിന്റെ നിർമ്മാണവും പൂർത്തീകരിച്ചു

2012-ൽ ത്തന്നെ ക്ഷേത്ര പുരോഗതിക്ക്ക്ഷേത്രാങ്കണം നാമസങ്കീർത്തനത്താ ൽ മുഖരിതമാക്കി ക്ഷേത്രം ലൈവ് ആക്കി ഭക്തജനങ്ങൾക്ക് സംതൃപി നല്കാൻ നടപ്പന്തൽ നിർമ്മിക്കാനുള്ള  പ്രാരംഭ നടപടികൾ ആരംഭിച്ചു.

നടപ്പന്തലിൻറെ നിർമ്മാണത്തെക്കുറിച്ചാലോചിച്ചെങ്കിലും മേല്ശാന്തിക്കു താമ സിക്കാനുള്ള ഇടം കിട്ടാതെ ക്ഷേത്രത്തിനു സ്വന്തമായി  ശാന്തിമഠം കണ്ടത്തേ ണ്ടുന്ന അവസ്ഥ സംജാതമായതിനാൽ   പ്രസ്തുത പ്രവർത്തനത്തിൻറെ ഭാഗമാ യി 2014-ൽക്ഷേത്ര ത്തിന്റെ മുന്നിൽ തന്നെ  8.43 സെന്റ് സ്ഥലവും വീടും വിലക്ക് വാങ്ങി. അവശ്യംആവശ്യമായ റിനോവേഷൻ നടത്തി പഴയവീട് ശാന്തിമഠമാക്കി മാറ്റി.  അതിന്റെ  കടം വീട്ടൽ പ്രക്രിയ ഒരുപരിധിവരെ നടപ്പ ന്തൽ നിർമാണത്തെ വൈകിപ്പിച്ചു എന്ന് പറയാം.

2014ൽക്ഷേത്രപുനരുദ്ധാരണത്തിനാവശ്യമായസാമ്പത്തിക സമാഹരണത്തി നായി  ലക്ഷംദീപം സമർപ്പണം നടത്തി.

2015-ൽ ശാന്തിമഠത്തിന്റെ കടബാധ്യതകൾ ബഹു ഭൂരി ഭാഗവും തീർത്തു.

2016-ൽ  ഭൂമി പൂജ ചെയ്ത്  നടപ്പന്തലിന്റെ കല്ലിടൽ കർമ്മം നിർവ്വഹിച്ചു.

ശാന്തിമഠത്തിന്റെ വായ്പാ ബാധ്യതയുടെ ഒരു ഭാഗം തീർത്തു.

2017ൽ തിരുമുറ്റത്ത് മണ്ണിട്ട് സ്ഥലമുണ്ടാക്കിയതിനാൽ നടപ്പന്തലിൻറെ എടുപ്പിനു ബലമുണ്ടാകാൻ ഷൂഇട്ടു ബെൽറ്റ് വാർത്തു ഫൌണ്ടേഷൻ ബലപ്പെ ടുത്തി , ശാന്തിമഠത്തിന്റെ കടബാധ്യതകൾ പൂർണ്ണമായും തീർത്തു.

ശ്രീകോവിലിന്റെ മുൻഭാഗത്തെ ഭിത്തിയും സോപാനവും പിത്തള പൊതി ഞ്ഞു. ബലിക്കല്ലുകളും സപ്തമാതൃക്കൾക്കും പിത്തളകൊണ്ടു ഗോളകം ചാർ ത്തി.

ക്ഷേത്ര സന്നിധിയിൽ തുടർച്ചയായി നടത്താൻ തീരുമാനിച്ചുകൊണ്ട്   ശ്രീമദ് ഭാഗവത സപ്‌താഹം  ആരംഭിച്ചു.

2018ൽ -ദേവിക്ഷേത്രമതിലകം  ടൈൽസ് കൊണ്ട് ഫ്ളോറിങ്നടത്തി.

ദേവി ക്ഷേത്രത്തിന്റെ തെക്കുഭാഗം മതിൽകെട്ടി സുരക്ഷിതമാക്കി,   നടപന്ത ലിൻറെ എടുപ്പിൻറെ  നിർമ്മാണം   ആരംഭിച്ചു.         അന്നദാനത്തിനു ആവശ്യ മായ സ്റ്റീൽ പ്ലേറ്റ് വാങ്ങി.

അന്നദാനവും പ്രസാദഊട്ടും നടത്തിയിരുന്നത് ക്ഷേത്രത്തിന്റെ വടക്കുഭാഗ ത്തുള്ള സ്ഥലത്തുവെച്ചു  സ്ഥലമുടമയുടെ അനുവാദം വാങ്ങിയായിരുന്നു. ഭഗവാന്റെ ആഗ്രഹം അവിടെ ഊട്ടുപുരയുണ്ടാക്കി അതിൽ വെച്ച് തന്നെ പ്രസാദ ഊട്ട് നടത്തണമെന്നായിരിക്കണം.                                                                                                                                  

2019  ഏപ്രിൽ 26 ന് ആ മഹത്കർമ്മം  നടന്നു.    കാണം  തീരാധാരപ്രകാരം  തീരു സിദ്ധിച്ചതും ക്രയസെര്ടിഫിക്കറ്റ് പ്രകാരം ജന്മം പതിച്ചുകിട്ടിയതുമായ സ്ഥലത്തിന്റെ ഒരു ഖണ്ഡം 55 മീറ്റർ നീളത്തിൽ 10 മീറ്റർ വീതിയിൽ ഊട്ടുപുര യുണ്ടാക്കാനുള്ള 9 സെൻറ്റിലധികം വരുന്ന സ്ഥലം ശ്രീമതി പടിഞ്ഞാറയിൽ ദേവകിയമ്മ ഇഷ്ടദാനമായി ക്ഷേത്രത്തിനു സമർപ്പിച്ചു. അവിടെയാണ് പുനരുദ്ധാരണത്തിന്റെ മൂന്നാം ഘട്ടമായി ഊട്ടുപുര നിർമ്മിക്കുന്നത് .

2020-ൽ നടക്കുന്ന സപ്താഹത്തോടെ നടപ്പന്തൽ സമർപ്പണം നടത്താൻ തീരുമാ നിച്ചു പ്രവർത്തനം കൊണ്ടുപോയെങ്കിലും അപ്രതീക്ഷിതമായ കോറോണയു ടെ വരവ് കാരണം നീണ്ടു പോകുകയായിരുന്നു,

 2021ൽ ചിരകാല സ്വപ്നമായ  മുൻവശത്തുള്ള നടപ്പന്തലിന്റെ സമർപ്പണം സഫലമായി. സാംസ്‌കാരിക മൂല്യങ്ങളെ പരിപോഷിക്കുന്ന ഒത്തുചേരലു കളും സത്സംഗങ്ങളും  നടത്തുന്നതിനും ഭഗവാൻറെ അദ്ധ്യക്ഷതയിൽ ക്ഷേത്രം നാമജപപൂരിതവും ആല്മീയ സാംസ്‌കാരിക കേന്ദ്രവുമാക്കി മാറ്റാൻ ക്ഷേത്രമുറ്റത്ത് മുന്നിലുള്ള നടപ്പന്തൽ ഉപകരിക്കപ്പെടണമെന്നുള്ള  ഉദ്ദേശല ക്ഷ്യത്തോടെയാണ് ഇതിൻറെ നിർമ്മിതി നിർവഹിക്കപ്പെട്ടിട്ടുള്ളത് .

 2022 ൽ ലക്ഷാർച്ചന  നടത്തി . ശ്രീമൂലസ്ഥാനം പൈതൃകം നഷ്ടപ്പെടാതെ    പുനരുദ്ധരിക്കപ്പെട്ടു.   കൂടാതെ    കീഴമ്പലത്തിൽ   മഴക്കാലത്ത് ഭക്തജനങ്ങൾ ചെളിമണ്ണു  ചവിട്ടാതെ  ഉപദേവതകൾക്കു  ദര്ശനനം നടത്താൻ  ഫുട്പാത് കെട്ടി,

ഭഗവാന് ഗ്രാമ പ്രദിക്ഷിണം നടത്താൻ സ്വന്തമായ തേര് ആചാര്യ ജയേഷ് ശർമയുടെ സമർപ്പണമായി  നിർമ്മിച്ചു.  ക്ഷേത്രവും പരിസരവും ക്ഷേത്ര ഭാരവാഹികൾക്ക് നിരീക്ഷിക്കാൻ CC TV സ്ഥാപിച്ചു. ഓഫിസ് കംപ്യൂട്ടറൈസ് ചെയ്

2023-2024-ൽ കോഴിക്കോട് കോർപറേഷൻ അനുവദിച്ച പ്ലാൻ പ്രകാരം ഇഷ്ടദാ നം കിട്ടിയ സ്ഥലത്ത്‌ ഊട്ടുപുരയുടെ അടുക്കള നിർമാണം പൂർത്തിയാക്കി.  കീഴമ്പലത്തിലെ ഗുഹാമുഹം വൃത്തിയാക്കി.

2024- അൻപതിനായിരയം രൂപ വിലയുള്ള പിൻവിളക്കും  ശ്രീകോവിലിൽ നെയ്യ് വിളക്ക് സ്ഥിരം കത്തിക്കാനായി അതേവിലയുള്ള വെള്ളിവിളക്കും  സമർപ്പണമായി ലഭിച്ചു

പഴകിയതും കേടുപാട് വന്നതുമായ എടുപ്പുകളും വസ്തുക്കളും  പൂജ സാമ ഗ്രികളും  പാത്രങ്ങളും  പുതുക്കുകയും മാറ്റി വാങ്ങുകയും 2025  വരെ തുടർന്നു  വന്നു. എല്ലാം പ്രവർത്തന ക്ഷമമാണ്.

വളരെ സമചിത്തതയോടെയും ശാന്തമായും ഇതുവരെ നടന്നു വന്ന പുനരുദ്ധാ രണ പ്രവർത്തനങ്ങൾക്ക് അപ്പോഴപ്പോഴുള്ള സാമ്പത്തിക നിലവാരത്തിൽ   രണ്ടരക്കോടി രൂപയോളം ചെലവു വന്നു.  എന്തിനും ഏതിനും അന്നത്തെക്കാൾ പത്തിരട്ടി ചെലവ് വർദ്ധിച്ച ഇന്ന് അതെത്രയാകുമെന്നു ഊഹിക്കാവുന്ന തേയു ള്ളൂ.

03-07-2008   ന് തുടങ്ങിവെച്ച    രണ്ടാം   ജീർണോദ്ധാരണം ഇവിടെ പൂർണമാവുക  യാണ്. ഇനി മൂന്നാം ഘട്ട ജീർണോദ്ധാരണ പുനരുദ്ധാരണ പ്രവർത്തനത്തിൽ ചെയ്തു തീർക്കേണ്ടത് താഴെ പറയുന്നവയാണ്.

മേലമ്പലത്തിൽ നാലമ്പലത്തിനു ബാക്കിയുള്ള ഭാഗം ഓടുപതിക്കണം.  മറ്റ് മൂന്നുവശവും ചുറ്റുവിളക്ക് സ്ഥാപിക്കണം,  ചുറ്റമ്പലം മഴക്കാലത്തും ചുറ്റുന്നതി നു മൂന്നുവശവും കരിങ്കൽ സ്ഥാപിച്ചു നടപ്പന്തൽ കെട്ടണം,    അടിയന്തിരമായി അന്നദാനം, പ്രസാദഊട്ട്,   ഭിക്ഷ, എന്നിവ   നൽകാൻ  ഊട്ടുപുര നിർമിക്കണം.  അതോടെ ശ്രീമതി ദേവകിയമ്മ ഊട്ടുപുരക്ക് സ്ഥലം തന്നടോടൊപ്പം അവിടേക്കു വാഹനം വരാൻ അനുവദിച്ച വഴിയിലൂടെ പടി കയറാൻ കഴിയാ ത്ത പ്രായമായവർക്ക് ക്ഷേത്രദർശനം നടത്താനും പ്രസാദ ഊട്ടിൽ സംബന്ധി ക്കാനും ഉതകുന്ന റോഡും സജ്ജമാകണം. ഇതൊക്കെയാണ്   മൂന്നാം ഘട്ട ജീർണോദ്ധാരണത്തിൽ ചെയ്‌തു തീർക്കാൻ ഉദ്ദേശമിട്ടിട്ടുള്ളത്. ഇതിന് ഇപ്പോഴ ത്തെ സാമ്പത്തിക നിലവാരത്തിൽ  ഒരുകോടിയിലധികം സാമ്പത്തിക ബാധ്യത കാണുന്നുണ്ട്. നൈമിത്തിക വൃത്തികളിലൂടെ ക്ഷേത്രത്തിനുവേണ്ട എടുപ്പുകളോടെ പുരോഗമിക്കുന്നതു വരേയുള്ള ഉത്സാഹം ചെയ്തു തീർക്കാനു ള്ള പ്രവർത്തികളിൽ പൊതുവെ കണ്ടു വരാത്തത് താല്പര്യക്കുറവുകൊണ്ടല്ല. എന്നിരുന്നാലും തുടങ്ങിവെച്ച പ്രവർത്തികൾ പൂർത്തീകരിക്കുകയെന്നുള്ളത് അനിവാര്യവും അനിഷേധ്യവുമാണ്. അതിനു എല്ലാവരിൽ നിന്നും വേണ്ടത്ര സഹായ സഹകരണങ്ങൾ പ്രതീക്ഷി ക്കുകയാണ്. 

കേരളത്തിലെ പൈതൃകമുറങ്ങന്ന ക്ഷേത്രങ്ങളിൽ ഒന്നായി ശ്രീ ഋഷിപുരം ക്ഷേത്രം മാറണം. മലയാളികൾ ഈ ക്ഷേത്രത്തെ അറിയണം. അതിനായി ഗുരുക്കന്മാരുടെയും ആചാര്യന്മാരുടെയും  എല്ലാഭക്തജനങ്ങളുടെയും ശുഭ കാംക്ഷികളായ സുമനസുകളുടെയും  പ്രാർത്ഥനയും സഹായ സഹകരണവും  ഉണ്ടാവുമെന്ന് വിശ്വസി ക്കുന്നു.

ജീർണോദ്ധാരണം നടക്കുന്ന കാലയളവിൽ നടത്തി വന്ന പ്രധാന ചൈതന്യ വർദ്ധക പൂജകൾ :

ബിംബ ശുദ്ധി കലശമാടൽ ,നവകം പഞ്ചഗവ്യമാടൽ ,ആയിരംകുടം അഭിഷേ കം,കളകാഭിഷേകം,ഭസ്മാഭിഷേകം,മഹാഗണപതിഹോമം,മഹാമൃത്യുഞ്ജ ഹോമം, പന്തീരടിപൂജ, ഭഗവത് സേവ, തീയ്യാട്ട്, കർപ്പൂരാഴി, കുടുംബൈശ്വര്യ പൂജ, സർവൈശ്വര്യപൂജ, ഉമാമഹേശ്വരപൂജ, സരസ്വതിപൂജ ശാസ്താപൂജ, ശനിദോഷനി വാരണപൂജ, ഉദയാസ്തമയപൂജ, ദമ്പതിപൂജ,  ത്രികാലപൂജ,  

വിദ്യാരാജഗോപാലപൂജ ഉൾപ്പെടെ ഭക്തജനങ്ങളുടെ സമർപ്പണമായ മറ്റുപൂജ കൾ, ദൈനംദിനം നടത്തുന്ന വഴിപാടുകൾ തിങ്കളാഴ്ചതോറുമുള്ള  നമഃശിവായ നാമജപം, വെള്ളിയാഴ്ചതോറുമുള്ള ദേവി മാഹാത്മ്യ പാരായണം,  അഖണ്ഡ നാമജപം, സഹസ്രനാമജപം,  ശ്രീരുദ്രംപാരായണം ഭഗവത്ഗീത -നാരായണീയം പാരായണം, രാമായണ-ഭാഗവത പാരായണം വിശേഷദിവസങ്ങളിൽ ഭജന, അന്നദാനം -പ്രസാദഊട്ട്  തുടങ്ങിയവ.

ക്ഷേത്ര ചൈതന്യ വർധക ഉത്സവങ്ങൾ :   തിരുവാതിര മഹോത്സവം , ശിവരാത്രി മഹോത്സവം ,പ്രതിഷ്ടദിന മഹോത്സവം, കർക്കിടക്ക മാസാചരണ ങ്ങൾ, നവരാത്രി ഉത്സവം, മണ്ഡലകാല ഉത്സവം.

ഉത്സവക്കാലത്തെ  പ്രധാന വഴിപാടുകൾ:

തിരുവാതിര : താമരാർച്ചന ,  ശിവരാത്രി  :കൂവളർച്ചന

പ്രതിഷ്ടാദിനം:കളകാഭിഷേകം

കർക്കിടകമാസ്സാചരണം : കുടുംബ പൂജ ,മഹാ ഗണപതി ഹോമം ,മഹാ മൃത്യുഞ്ജയ ഹോമം

നവരാത്രി : മഹാനവമി വിജയദശമി പൂജകൾ, സരസ്വതി പൂജ

മണ്ഡലകാലം: ശനിദോഷ നിവാരണ പൂജ ,കർപ്പൂരാഴി

ഒരുദിവസത്തെ തിരുനാൾ തിരുവാതിര തിരുത്സവം 3  ദിവസത്തെ ഉത്സവമാ ക്കി . കൂടാതെ  .2011 മുതലുള്ള ഭഗവാന്റെ ഗ്രാമ പ്രദക്ഷിണം  താലപ്പൊലികളു ടെ അകമ്പടിയോടുകൂടി ആനപ്പുറത്തെഴുന്നള്ളി ആയിരുന്നു നടത്തിയി രുന്ന ത് .

എന്നാലിപ്പോൾ നിലവിലുള്ള നിയമവും സ്ഥലപരിമിതിമൂലമുള്ള അപകട

സാധ്യതകളും കണക്കിലെടുത്തു പ്രശ്നവിധി പ്രകാരം ആനയെ എഴുന്നെള്ളി ക്കുന്നതു തല്ക്കാലം നിർത്തി പഴയതുപോലെ തേരിൽ എഴുന്നള്ളത്തോടെ ഗ്രാമപ്രദിക്ഷിണം നടത്തുകയാണ്.

ചൈതന്യ വർദ്ധക മറ്റു പരിപാടികൾ : പ്രഭാമണ്ഡല  സമർപ്പണം   പതിനായിരത്തെട്ടു എള്ളുതിരി സമർപ്പണം, ലക്ഷാർച്ചന

ആത്മപ്രബോധനത്തിനായി നടന്ന സന്യാസികളുടെ ക്ഷേത്ര ദർശനം:

ഗോകർണ  മണ്ഡലത്തിൽ അധിവസിക്കുന്ന ശ്രീ മഹാജഗത്ഗുരു  ശങ്കരാചാര്യ ഗുരുപരമ്പരയിലെ മുപ്പത്തിയാറാമതു ധർമ്മാചാര്യൻ ശ്രീ രാഘവേശ്വര ഭാരതി സ്വാമികൾ,

ഹ്യുമാനിറ്റി ഇൻ യൂണിറ്റിയുടെ സ്ഥാപക പ്രസിഡണ്ട് സ്വാമിനി  സായിമാ

ഭക്തജനങ്ങൾക്ക് ആത്മാന്വേഷണ പ്രചോദനം :

ശ്രീമത് ഭാഗവത സപ്താഹം,  ആദ്ധ്യാൽമിക ആചാര്യന്മാരുടെയും മഠാധിപന്മാ രുടെയും പ്രഭാഷണങ്ങൾ.

മറ്റു പ്രവർത്തനങ്ങൾ : SSLC വിജയികൾക്ക് പാരിതോഷികം,നിർദ്ധരരിൽ നിർദ്ധരർക്കു അരിവിതരണം , ധന സഹായം,ആതുരസേവന പ്രവർത്തന ങ്ങൾ ,ഓണത്തിന് പാല്പായസ വിതരണം,  വിഷു കൈനീട്ടം,നാട്ടിലെ കൊച്ചു കലാകാരികൾക്കും കലാകാരന്മാർക്കും കലാപരിപാടികൾക്ക് പ്രോത്സാഹന സമ്മാനം എന്നി പൊതുപരിപാടിയിലും  കമ്മിറ്റി ഇടപെട്ടിട്ടുണ്ട് .

ഗാനസുധ,  ഭജന പോലുള്ള ഭക്തിരസപ്രധാനമായിട്ടുള്ള പരിപാടികൾക്ക്   കമ്മിറ്റിയും പ്രസ്ഥാന ബന്ധുക്കളും നേതൃത്വം നൽകുന്നു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലേറെയായി ക്ഷേത്ര സംരക്ഷണമേറ്റെടുത്ത കമ്മിറ്റിയുടെയും പോഷക സമിതിയായ മാതൃസമിതിയുടെയും ഒരു സംക്ഷി  പ്ത പ്രവർത്തന രൂപം ഇവിടെ ഉപസംഹരിക്കുകയാണ്.

ഈ ക്ഷേത്രത്തെ പുനരുദ്ധരിച്ചു് മറ്റൊരു കൈലാസമാകാൻ മുന്നേ നടന്നവരെ സ്മരിച്ചുകൊണ്ട്, ഇപ്പോൾ നിലവിലുള്ള കമ്മിറ്റിയും ഒപ്പം നിൽക്കുന്ന മാതൃസ മിതിയും  പ്രസ്ഥാന  ബന്ധുക്കളായ യുവാക്കളും  ഒറ്റ മനസ്സോടെ ഒറ്റ ശബ്ദത്തിൽ അർപ്പണ ബോധത്തോടെ കഠിനാധ്വാനത്തിന്റെ പര്യായമായയി   അത് സാമ്പ ത്തികമായും കായികമായും മാനസികമായും സാമ്പത്തിക സമാഹരണമാ യും  സുമനസ്സുകളെ  ക്ഷേത്രബന്ധുവാക്കി  ക്ഷേത്രോന്നമനത്തിനും  ക്ഷേത്ര പുനരുദ്ധാരണത്തിനും  നടത്തിപ്പിനും നടത്തിയ സേവനസമർപ്പണം വിലമതി ക്കാനാകാത്തതാണെന്നതും,അനിർവചനീയമാണെന്നതുംക്ഷേത്രചരിത്രത്തി   ന്റെ ഏടുകളിൽ രേഖപ്പെടുത്തിക്കൊള്ളട്ടെ.

ശരീരേന്ദ്രിയ മനോബുദ്ധികൾക്കപ്പുറം നിത്യശുദ്ധബുദ്ധമുക്ത സ്വരൂപിയായ സർവ്വവ്യാപിയായി സർവ്വഅന്തര്യാമിയായി പരിലസിക്കുന്ന ഭഗവാനിൽ മാ ത്രം  അർപ്പിതമായ കർമ്മംചെയ്യുന്ന പുണ്യാത്മക്കൾക്കു കൃതജ്ഞതയർപ്പിച്ചു  കൊണ്ട്   വരും തലമുറകളിലൂടെ ക്ഷേത്രം കൂടുതൽ കൂടുതൽ ഭക്തജനാശ്രയ കേന്ദ്രമാകാനും പഴയ പ്രശസ്തിയിലേക്കു ഉയരാനും മഹാദേവൻറെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം കേരളത്തിലെ പുരാതന ക്ഷേത്രങ്ങ ളുടെ നിരയിൽ ശ്രീ ഋഷിപുരം ക്ഷേത്രവും സ്‌ഥാനം പിടിക്കട്ടെയെന്നും അതി ലൂടെ ക്ഷേത്രത്തെ പരിപാലിക്കാൻ വേണ്ടപ്പെട്ടവർ തയ്യാറാകട്ടെഎന്നും ആഗ്ര ഹിക്കുന്നു.